പത്തനംതിട്ട: ശബരിമല ശ്രീഅയ്യപ്പസ്വാമിക്ഷേത്രം തുടര്‍ച്ചയായി 23 ദിവസം തുറക്കുന്നു.
മിഥുനമാസപൂജകള്‍ക്കായി 14ന് തുറക്കുന്ന ശബരിമല ക്ഷേത്രം കൊടിമരപ്രതിഷ്ഠയും കൊടിയേറ്റും ഉത്സവവും ആറാട്ടും കഴിഞ്ഞ് ജൂലൈ ഏഴിനേ അടയ്ക്കൂ. മൂന്നാഴ്ച്ചയിലേറെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠ 25ന് നടക്കും. തുടര്‍ന്ന് 28ന് ഉത്സവത്തിന് കൊടിയേറും. ജൂലൈ 6ന് പള്ളിവേട്ടയും 7ന് പമ്പയില്‍ ആറാട്ടും നടക്കും.
ശബരിമലയില്‍ പ്രതിഷ്ഠിക്കുന്ന സ്വര്ണ്ണക്കൊടിമരത്തിലേക്കുള്ള വാജിവാഹനവും അഷ്ടദിക് പാലകരെയും വഹിച്ച് ശില്പി പരുമല അനന്തന് ആചാരിയുടെ പണിശാലയില്‍നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച രഥഘോഷയാത്ര രാത്രിയോടെ പമ്പാമഹാഗണപതിക്ഷേത്രത്തിലെത്തി.
പ്രതിഷ്ഠാദിന പൂജകള്‍ക്കായി തുറന്ന ക്ഷേത്ര നട ഇന്നലെ രാത്രി 10ന് അടച്ചു.
പ്രതിഷ്ഠാദിനചടങ്ങുകളോടനുബന്ധിച്ച് ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, അഷ്ട്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, നെയ്യഭിഷേകം, പടി പൂജ എന്നിവ നടത്തി. പൂജകള്‍ക്ക് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: