ചങ്ങനാശേരി: മഴക്കാലം തുടങ്ങിയതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വൈറല്‍ പനി, ഡങ്കിപ്പനി വ്യാപകമാകുന്നു. ഇന്നലെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ 66 പേര് വൈറല്‍ പനിക്ക് ചികിത്സ തേടി. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ച് ചികിത്സ തേടി.
ദിവസവും ആയിരത്തിലധികം പേര് ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. കാഷ്വാലിറ്റിയില്‍ 400 പേരും ചികിത്സയ്ക്കായി എത്തിച്ചേരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പതിനഞ്ചിനും മുപ്പതിനും ഇടയില്‍ വൈറല്‍ പനിക്ക് ചികിത്സ തേടിയെത്തിയ സ്ഥാനത്താണ് ഇന്നലെ 66 പേര് വൈറല്‍ പനി ബാധ മൂലം ചികിത്സ തേടിയത്.മഴക്കാലം തുടങ്ങിയതോടെ ഇത് വളരെയധികം കൂടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. പട്ടണത്തിലും സമീപ പ്രദ്ദേശങ്ങളിലും അറവുമാലിന്യം ഉള്‍പ്പെടെ തള്ളുന്നത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കും.
ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: