കടുത്തുരുത്തി: അജ്ഞാതവാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം പോലീസ് കണ്ടെത്തി.കുറവിലങ്ങാട് എക്സൈസ് ഓഫീസിലെ ഗാര്‍ഡ് അരുണ്‍കുമാറിന്റെ വാഹനമാണ് പോലീസ് കസ്റ്റഡിലെടുത്തത്.
അപകടമുണ്ടാക്കിയ ഇയാളുടെ കാര്‍ മുണ്ടക്കയം പെരുവന്താനത്തിന് സമീപമുളള സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു
കഴിഞ്ഞമാസം 10ന് ഉദയനാപുരം സ്വദേശിയായ ജിജിന്(24) ആണ്്് വാഹനമിടിച്ച് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആപ്പാന്‍ച്ചിറയില്‍ വെച്ച്്് ജിജിന് സഞ്ചരിച്ച ബൈക്ക്്് ഇടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതവാഹനം നിറുത്താതെ പോകുകയായിരുന്നു.കടുത്തുരുത്തി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തെ ബാങ്കിലെയും വീടുകളിലെയും സി.സി.ടി.വി ദ്യശങ്ങളില്‍ വാഹനം പതിഞ്ഞിരുെങ്കിലും നമ്പര്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്്്് ദൃശ്യങ്ങള്‍ കടുത്തുരുത്തിയിലെ സ്റ്റുഡിയോലാബുകളിലെ പരിശോധനയിലൂടെ പോലീസ് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയായിരുന്നു.അപകടമുണ്ടാക്കിയ ശേഷം അരുണ്‍കുമാര്‍ നാല് ദിവസം വാഹനം വീട്ടില്‍ ഒളിച്ചപ്പിച്ചിരുന്നു. പിന്നീട്് മുണ്ടക്കയം സ്വദേശികളായ സുഹ്യത്തുക്കളെ വരുത്തി വാഹനം കടത്തുകയായിരുവെന്ന് പോലീസ് പറഞ്ഞു.
ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നിര്‍ദേശപ്രകാരം കടുത്തുരുത്തി സി.ഐ കെ.പി തോംസന്റെ നേത്യത്വത്തില്‍ എസ്.ഐ ചന്ദ്രബാബു, എ.എസ്.ഐ മാരായ അബ്ദുള്‍ സമദ്, ലൂക്കോസ്, രമേശന് നമ്പൂതിരി,അനില്‍ എിവര്‍ ചേര്‍് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: