തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെ വിവിധ സന്യാസി ശ്രേഷ്ഠന്മാരുമായി കൂടിക്കാഴ്ച നടത്തി.
തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പ്രണവ ശുദ്ധാനന്ദ, ശ്രീരാമദാസ മിഷന് പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ചിന്മയ മിഷന് തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷന് തിരുവനന്തപുരം അദ്ധ്യക്ഷന്‍ സ്വാമി മോക്ഷ വ്രതാനന്ദ, വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി ജ്ഞാനമൃതാനന്ദപുരി, ചെറുകോല്‍ ശുഭാനന്ദാശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗീതാനന്ദന്, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവരാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എംപിമാരായ ഭൂപേന്ദ്രയാദവ്, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരും പങ്കെടുത്തു.
സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യം ഇല്ലായിരുന്നുവെന്ന് ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനം തികച്ചു വ്യക്തിപരമായിരുന്നു. കേരളത്തിന്റെ പൊതു പ്രശ്നങ്ങളും ഹിന്ദുസമൂഹം അനുഭവിക്കുന്ന വിഷമതകളും ചര്‍ച്ചക്ക് വന്നുവെന്നും അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: