ലണ്ടന്‍: തുടര്‍ച്ചയായുള്ള ഭീകരാക്രണങ്ങളില്‍ ആശങ്കയോടെ ബ്രിട്ടന്. കഴിഞ്ഞ ആറു മാസത്തിനിടെ സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം മൂന്ന് ആക്രമങ്ങളുണ്ടായി. മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ആക്രണത്തിനു തൊട്ടു പിന്നാലെയാണ് കഴിഞ്ഞ രാത്രിയിലെ ആക്രമണം.
സെന്‍ട്രല്‍ ലണ്ടനിലെ ലണ്ടന്‍ ബ്രിഡ്ജും അടുത്തുള്ള ബോറോ മാര്‍ക്കറ്റുമായിരുന്നു ഭീകരരുടെ ലക്ഷ്യം. ഇടിച്ചു കയറ്റിയ വാനില്‍ നിന്ന് ഇറങ്ങിയ മൂന്നു ഭീകരര്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും വാക്കുകള്‍ അമര്‍ഷം തെളിഞ്ഞു നിന്നു. ബ്രിട്ടന് സഹിക്കാവുന്നതിന് പരിധി കഴിഞ്ഞിരിക്കുന്നു എന്നാണ് മേ പറഞ്ഞത്.
ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പ് ഈ മാസം എട്ട്നു തന്നെ നടത്തുമെന്നും മേ പറഞ്ഞു. ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ലോക നേതാക്കള്‍ അപലപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടന്‍ ഭീകരാക്രണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു.
ആറു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ മോദി ഞെട്ടല്‍ പ്രകടിപ്പിച്ചു. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് മനസ്സ്, പരിക്കേറ്റവര്‍ക്കൊപ്പമാണ് പ്രാര്‍ഥന…മോദി ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ ബ്രിട്ടന്റെ ഭാഗത്താണ് എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രതികരണം. പുതിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പെത്തേക്കാളേറെ ഞങ്ങള്‍ ബ്രിട്ടന്റെ കൂടിയാണ് മക്രോണ്‍ പറഞ്ഞു.
എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ബ്രിട്ടനായി ചെയ്യുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഭീകരതയെ അപലപിക്കാന്‍ മാത്രമല്ല അതിനെതിരെ പോരാടാനുള്ള നിശ്ചയദാര്‍ഢ്യത്തിലും അതിരുകള്‍ കടന്ന് നാം ഒന്നിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലെ മെര്‍ക്കല്‍ പറഞ്ഞു. ഭീകരതകയുടെ എല്ലാ തലങ്ങളേയും പരാജയപ്പെടുത്തണമെന്നും മെര്‍ക്കല്‍ പറഞ്ഞു.
പരസ്പര ധാരണയോടെ ഭീകരതയ്ക്കെതിരെ പോരാടണം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു ലണ്ടന്‍ ആക്രമണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: