ന്യൂദല്‍ഹി: ഹവാലപ്പണം വന്‍തോതില്‍ ഭീകരര്‍ക്കും അനുകൂലികള്‍ക്കും ഒഴുകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മിരിലും ശ്രീനഗറിലും എന്‍ഐഎ റെയ്ഡ്. ശ്രീനഗറിലെ നാലിടങ്ങളിലും ജമ്മുവിലെ ഒരു സ്ഥലത്തുമാണ് ഞായറാഴ്ച റെയ്ഡ് നടക്കുന്നത്. കശ്മീരിലെ ഭീകരവാദി നേതാക്കളുടെ വീടുകള്‍, ഓഫീസുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
പാകിസ്ഥാന്റെയും യുഎഇയുടേയും അടക്കമുള്ള വിദേശരാജ്യങ്ങളുടെ കറന്‍സികള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ഹുറീയത്ത് നേതാവ് സയ്യദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ള അസാസ് അക്ബര്‍, ഗാസി ബാബ അടക്കമുള്ളവരുടെ വസതികളിലാണ് പുലര്‍ച്ചെ റെയ്ഡ് നടത്തിയത്.
കശ്മീരിലെയും ദല്‍ഹിയിലെയും 22 കേന്ദ്രങ്ങളില്‍ ശനിയാഴ്ച എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 1.15 കോടി രൂപയും ഭീകര സംഘടനകളായ ലഷകര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ലെറ്റര്‍ പാഡുകള്‍ അടക്കമുള്ള രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഭീകരവാദി നേതാകളുടെ ധനസഹായത്തിന്റെ ഉറവിടമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: