ന്യൂദല്‍ഹി: യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ഇതിനായി മിലിട്ടറി പോലീസ് ജവാന്മാരെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില രാജ്യങ്ങളിലൊഴിച്ച് മിക്കവാറും രാജ്യങ്ങളില്‍ വനിതകള്‍ക്ക് യുദ്ധരംഗത്ത് പ്രാതിനിധ്യമില്ല. കരസേന ഇതാദ്യമായി വനിതകള്‍ക്കും യുദ്ധരംഗത്ത് പ്രാതിനിധ്യം നല്‍കിക്കൊണ്ട് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.
ഇതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യം വനിതകളെ മിലിട്ടറി പോലീസ് ജവാന്മാരായി റിക്രൂട്ട് ചെയ്യും. തുടര്‍ന്ന് നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് റാവത്ത് പറഞ്ഞു. ഇപ്പോള്‍ കരസേനയിലെ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍ ആന്‍ഡ് എന്‍ഞ്ചിനിയറിങ് വിഭാഗങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
സൈനിക വിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കും ആദ്യം അവസരം നല്‍കുയെന്ന് കരസേന മേധാവി പറഞ്ഞു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: