വടകര: കുറ്റിയാടി പുഴയില്‍ മുങ്ങിമരിച്ച ഇരട്ട സഹേദോരികളായ സന്മയക്കും വിസ്മയക്കും നാടിന്റെ അശ്രുപൂജ.ഇല്ലായ്മയുടെ ലോകത്തുനിന്ന് നിത്യവിസ്മൃതിയിലാണ്ട ഇരട്ടസഹോദരിമാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ തിരുവള്ളൂരിലെ ശാന്തിനഗറിലേക്ക് നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
മുല്ലപ്പള്ളിരാമചന്ദ്രന് എം.പി,ഇ.കെ.വിജയന് എംഎല്‍എ,ബിജെപി നേതാക്കളായ രാമദാസ് മണലേരി,പി.പി മുരളി,എടക്കുടി മനോജന് തുടങ്ങിയ നേതാക്കളും സഹപാഠികളും അധ്യപകരും നാട്ടുകാരുംഉള്പ്പെടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്ന്നവര് വിതുമ്പലടക്കാന്‍ പാടുപെടകയായിരുന്നു.സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത ശശിയുടെ കുടുംബത്തിന്റെ ദയനീയവസ്ഥ അവിടെകൂടിനിന്നവരുടെ സങ്കടത്തെ പ്രധിഷേധമാക്കി മാറ്റി.സര്ക്കരിന്റേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയോ ഒന്നും തന്നെ സഹായങ്ങള്‍ ഇവരുടെ കുടുംബത്തിനിതുവരെ ലഭിച്ചിട്ടില്ല. സംസ്കാരച്ചടങ്ങുകള്‍ അമ്മയുടെ തറവാട്ടിലാണ് നടന്നത്.
വടകര ജില്ലാ ആശുപത്രിയില്‍നിന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സന്മയയും വിസ്മയയും രണ്ട് ദിവസം മാത്രം പഠിച്ച ശാന്തിനികേതന്‍ ഹയര്‍സെക്കന്ററി സകൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ അവിടയും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: