ബാങ്കോക്ക്: ഇന്ത്യന്‍ താരം സായ് പ്രണീത് തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. പുരുഷ സിംഗിള്‍സില്‍ ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സായ് ജേതാവായത്.
ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 17-21, 21-18, 21-19 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ വിജയവും കിരീടധാരണവും. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം സായ് പ്രണീത് ഉജ്ജ്വലമായി തിരിച്ചുവരികയായിരുന്നു.
ലോക റാങ്കിങ്ങില്‍ 22-ാം സ്ഥാനക്കാരനായ സാപ്രണീതിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. കഴിഞ്ഞ മാസം നടന്ന സിംഗപ്പൂര്‍ ഓപ്പണിലും സായി ചാമ്പ്യനായി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കെ. ശ്രീകാന്തിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: