ശ്രീനഗര്‍: കശ്മീരില്‍ സൈന്യം ചാവേര്‍ ആക്രമണത്തിന് തയാറായി എത്തിയ നാല് ഭീകരരെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്താനെത്തിയ ഭീകരരെ സൈന്യം വകവരുത്തുകയായിരുന്നു. ബന്ദിപ്പോരയിലെ സുമ്പാല് മേഖലയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്.
സിആര്‍പിഎഫ് 45-ാം ബറ്റാലിയന്റെ ക്യാമ്പിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം പത്തു മിനിറ്റോളം നീണ്ടു എന്നാണ് റിപ്പോര്‍ട്ട്. ഭീകരരില്‍ നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകള്‍, എകെ 47 തോക്കുകള്‍, തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് സൈന്യം തെരച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: