ലക്നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര് മരിച്ചു. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ബറേലിയിലെ ദേശീയപാത 24 ലാണ് അപകടമുണ്ടായത്.
ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ട്രാക്കുമായി കൂട്ടിയിടിച്ച ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിലും തീപടര്‍ന്നു.
പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കിലായിരുന്നു. അപകട സ്ഥലത്ത് അഗ്നിശമനസേന എത്തിച്ചേരാന്‍ വൈകിയതും മരണസംഖ്യ ഉയരുന്നതിന് കാരണമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതമാണ്. ബസില്‍ എത്രപേര്‍ യാത്രചെയ്തിരുന്നു എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: