ന്യൂദല്‍ഹി: എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍പേഴ്സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ദല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയിലും ഡെറാഡൂണിലുമായി നാലിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയര്‍ എക്സിക്യുട്ടീവ് കെ.വി.എല്‍ നാരായണ റാവു എന്നിവര്‍ക്കാണ് അന്ന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് എന്‍ഡിടിവി അവരുടെ വെബ്സൈറ്റില്‍ ഈ വര്‍ഷം ആദ്യം വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: