കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില വര്‍ധിപ്പിച്ച ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭക്തനും സാമൂഹ്യ പ്രവര്‍ത്തകനുമായ മേക്കോണ്‍ മുരുകന് ഇന്നലെ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശയന പ്രദക്ഷണം നടത്തി. മണികണ്ഠന് ആല്‍ത്തറയില്‍ നിന്നുമാണ് ശയനപ്രദക്ഷണം ആരംഭിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഗതാഗതം തടസ്സപ്പെടുത്തിയതിന് മുരുകന്റെ പേരില്‍ പോലീസ് കേസെടുത്തു.
അതേസമയം ദേവസ്വംബോര്‍ഡ് നടപടിക്കെതിരെ ഇന്നലെ കൊട്ടാരക്കരയില്‍ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും യോഗം ചേര്‍ന്നു. ഇന്ന് സമരപരിപാടികളെ സംബന്ധിച്ച് വിപുലമായ യോഗം കൊട്ടാരക്കരയില്‍ നടക്കും. അതേസമയം ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയ ദേവസ്വംബോര്‍ഡ് ഉത്തരവ് കോടതി മരവിപ്പിച്ചെങ്കിലും ഉണ്ണിയപ്പം വിതരണം ചെയ്യാന്‍ ബോര്‍ഡ് തയ്യാറാകാത്തതുമൂലം ഇന്നലെയും ഭക്തജനങ്ങള്‍ക്ക് ഉണ്ണിയപ്പം ലഭിച്ചില്ല. വെള്ളിയാഴ്ചയാണ് കോടതി ദേവസ്വംബോര്‍ഡ് ഉത്തരവ് മരവിപ്പിച്ചത്. അതേസമയം കോടതി ദേവസ്വംബോര്‍ഡിന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവ് സ്റ്റേ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
കോടതി ഉത്തരവ് വന്നതോടെ ഉണ്ണിയപ്പം ലഭിക്കുമെന്ന വിശ്വാസത്തില്‍ നൂറുക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രമെ വിതരണം നടത്താവു എന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നതെന്നും അതുകൊണ്ട് ഉണ്ണിയപ്പം നല്കാന് സാധ്യമല്ലന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
ഇതില്‍ പലരും പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. ഭക്തര്‍ക്ക് ഉണ്ണിയപ്പം ലഭിച്ചിട്ട് ഇപ്പോള്‍ 11 ദിവസമായി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് ഭക്തന്മാരായ സജീവ്കുമാര്‍ വി.കെ, അനീഷ്.വി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ 35 രൂപയായി വര്‍ധിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ബോര്‍ഡ് തയ്യാറാകാത്തത് തികഞ്ഞ ധാര്ഷ്ഠ്യമാണന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കോടതി ഉത്തരവുകള്‍ പോലും പാലിക്കാതെ നിയമത്തെയും ‘ക്തജനങ്ങളെയും വെല്ലുവിളിക്കുന്ന നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇന്നലെയും ദേവസ്വം ബോര്‍ഡിലെ ഉദ്യേഗസ്ഥരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. ബോര്‍ഡിന്റെ നിലപാടിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്യാന്‍ ഒരുങ്ങുകയാണ് ഹര്‍ജിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: