കരുനാഗപ്പള്ളി: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ നാലോളം വീടുകളും ഒരു തൊഴുത്തും തകര്‍ന്നു. ആലുംകടവ് ഒടിയില്‍ തെക്കതില്‍ ഗോമതിയുടെ വീടിനു മുകളില്‍ സമീപത്തു നിന്ന പുളിമരം കടപുഴകി വീണു. മരം വീണ് വീടിന്റെ ഒരു മുറിയും ഓടുകളും തകര്‍ന്നു. കഴിഞ്ഞ ദിവസം വെളുപ്പിനാണ് അപകടമുണ്ടായത്. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അപകടം മനസ്സിലാക്കിയത്. അയണിവേലികുളങ്ങര താമരാക്ഷിയുടെ തൊഴുത്ത്, ഓച്ചിറ കൊറ്റംമ്പള്ളില് വേങ്ങയില്‍ രമണിയമ്മ, ചുനക്കര കിഴക്കതില്‍ കൊച്ചുപൊടിയന് എന്നിവരുടെ വീടുകളുടെ പുറത്ത് വൃക്ഷങ്ങള്‍ കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. ഞക്കനാല്‍ ലക്ഷം വീട്ടില്‍ മാധവന്റെ ഓടിട്ട വീട് തകര്‍ന്ന് വീണു. വെള്ളിയാഴ്ചത്തെ മഴയില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം നിലക്കുകയും കരുനാഗപ്പള്ളി, കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ലാപ്പന എന്നിവിടങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിലെ കൃഷികള്‍ ഭാഗികമായി നശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: