ന്യൂദല്‍ഹി: ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) യുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. രണ്ടര മണിക്കൂര്‍ യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
രാഷ്ട്രീയ കക്ഷികള്‍, വ്യാപാര വ്യവസായ സംഘടനകള്‍ തുടങ്ങി എല്ലാവരുടെയും ശ്രമങ്ങളുടെ പൂര്‍ണതയാണ് ജിഎസ്ടി നടപ്പാക്കലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രം, ഒരു വിപണി, ഒരു നികുതി എന്ന സംവിധാനം സാധാരണക്കാരന് ഏറെ ഗുണകരമായിരിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സംവിധാനങ്ങളുടെ സൈബര്‍ സുരക്ഷയ്ക്ക് പരമാവധി ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി.
വിവര സാങ്കേതികവിദ്യ, മനുഷ്യ വിഭവശേഷി എന്നീ മേഖലകളിലെ മുന്നൊരുക്കങ്ങള്‍, ഉദ്യോഗസ്ഥരുടെ പരിശീലനം, സംശയ നിവാരണ സംവിധാനം, നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രി പ്രത്യേകമായി അവലോകനം ചെയ്തു.
ഐടി അടിസ്ഥാന സൗകര്യങ്ങള്‍, ഉദ്യോഗസ്ഥരുടെ പരിശീലനം, ബാങ്കുകളുമായുള്ള സംയോജനം, നിലവിലുള്ള നികുതിദായകരുടെ പേര് ചേര്‍ക്കല്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: