ചെന്നൈ: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അതിശീത എന്ജിന് (ക്രയോജനിക് എന്ജിന്) ഉപയോഗിക്കുന്ന മാര്‍ക്ക് മൂന്ന് എന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് അപൂര്‍വ്വതകളുടെ റോക്കറ്റാണ്. 13 നില കെട്ടിടത്തിന്റെ ഉയരമാണ്(43.43 മീറ്റര്‍) ഉള്ളത്. ഭാരം 200 ആനകളുടേത്. അതായത് 640 ടണ്‍. ആളുകള്‍ നിറഞ്ഞ അഞ്ച് ജംബോജറ്റുകളുടെ ഭാരമെന്നും പറയാം.
ജിസാറ്റ് 19 എന്ന ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യ ഇതുവരെ ഉപയോഗിച്ച ഏറ്റവും ഭാരം കൂടിയ റോക്കറ്റ്. ഭീകരജീവിയെന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇതില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന ജിസാറ്റ് 19 ന്റെ ഭാരം 3136 കിലോയാണ്. ഇന്ത്യ അയക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹവും ഇതുതന്നെ. 16 മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് ഉപഗ്രഹത്തെ 179 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കും.
ഈ വിക്ഷേപണം വിജയകരമായാല്‍ ജിസാറ്റ് 11 വിക്ഷേപിക്കും. കൂറ്റന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 11. നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വരെ ബഹിരാകാശത്ത് എത്തിക്കാന്‍ ശേഷിയുള്ളതാണ് മാര്‍ക്ക് മൂന്ന് ഉപഗ്രഹം. ഇതിലെ ക്രയോജനിക് എന്ജിന് ചെന്നൈയിലാണ് വികസിപ്പിച്ചത്. മൂന്നു ഘട്ടമാണ് റോക്കറ്റ്.
ആദ്യ രണ്ടു ഘട്ടത്തിലും ഖര ഇന്ധനം ഉപയോഗിക്കുന്ന സ്ട്രാപ്പ് ഓണ്‍ മോട്ടോറുകളാണ്. മൂന്നാം ഘട്ടത്തില്‍ ദ്രവഇന്ധനം ഉപയോഗിക്കുന്ന എന്‍ജിനും. ഇവയ്ക്കു പുറമേയാണ് ക്രയോജനിക് എന്ജിന് (സി2). 28ടണ്‍ ഇന്ധനമാണ് ഇതിലുള്ളത്. മുന്‍പ് അയച്ച തരത്തിലുള്ള നാലോ അഞ്ചോ ഉപഗ്രഹങ്ങള്‍ക്ക് തുല്യമാണ് ജിസാറ്റ് 19 ഉപഗ്രഹം. ഈ ഉപഗ്രഹത്തില്‍ ഒരൊറ്റ ട്രാന്‍സ്പോണ്ടറുകള്‍ പോലുമില്ലെന്നതാണ് പ്രത്യേകത. പകരം വിവിധ ആവൃത്തികളിലുള്ള രശ്മികള്‍ ഉപയോഗിച്ചാണ് ഡേറ്റാ ഭൂമിയിലേക്ക് അയക്കുന്നത്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററികളാണ് ജിസാറ്റില്‍. കാറുകളിലും ബസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരം ബാറ്ററികളാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: