പറവൂര്‍: മഴ ശക്തി പ്രാപിച്ചതോടെ പറവൂര്‍ താലൂക്കാശുപത്രിയുടെ മുന്‍വശം വെള്ളക്കെട്ടായി. അത്യാഹിത വിഭാഗം, ഒപി, കുട്ടികളുടെ വാര്‍ഡ്, സ് ത്രീകളുടെ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വെള്ളം നീന്തി കടക്കണം. ആശുപത്രിയുടെ കിഴക്കേ ഗെയ്റ്റു മുതല്‍ പടിഞ്ഞാറെ ഗെയ്റ്റു വരെ ടൈല്‍ ഇട്ട് പൊക്കിയതിനാല്‍ മറ്റു ഭാഗങ്ങള്‍ വെള്ളത്തിലായി. ആശുപത്രിയുടെ പല ഭാഗത്തും കാനകള്‍ ഉണ്ടെങ്കിലും ഇതിലൂടെയൊന്നും വെള്ളം ഒഴുകി പോകുന്നില്ല.
ദിനംപ്രതി ആയിരത്തോളം പേര് ചികിത്സതേടി എത്തുന്ന ആശുപത്രിയാണ് പനി പടര്‍ന്ന് പിടിച്ചതോടുകൂടി രോഗികളുടെ എണ്ണം ഇരട്ടിയായി.
ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന പരാതി ഉയര്‍ന്നിട്ട് നാളേറെയായി. സര്ജന് ഇല്ലാതായിട്ട് ഒന്നരവര്‍ഷമായി. ആശുപത്രിക്ക് പുതിയ കെട്ടിടം പണിത് ഉദ്ഘാടനം നടത്തിയെങ്കിലും പല ആവിശ്യ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത് പഴയ കെട്ടിടത്തിലാണ്. മഴ പെയ്തതോടുകൂടി ഇവ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. നഗരസഭയുടെ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. ആശുപത്രി മാനേജ് മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും നിഷ്ക്രിയമാണ്. രാത്രിയില്‍ ഡ്യൂട്ടിയിലുള്ളവര്‍ രോഗികളെ ശ്രദ്ധിക്കാറില്ല എന്ന പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: