സോള്‍: ഇംഗ്ലണ്ട്, ഉറുഗ്വെ, ഇറ്റലി, വെനസ്വേല ടീമുകള്‍ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന്റെ സെമിയില്‍. ഇറ്റലി അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ 1-0ന് സാംബിയയെയും ഇംഗ്ലണ്ട് ഇതേ മാര്‍ജിനില്‍ മെക്സിക്കോയെയും പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഉറുഗ്വെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് ഉറുഗ്വെയെയും വെനസ്വേല അധികസമത്തേക്ക് നീണ്ട പോരാട്ടത്തില്‍ 2-1ന് അമേരിക്കയെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. സെമിയില്‍ ഉറുഗ്വെ വെനസ്വേലയെയും ഇറ്റലി ഇംഗ്ലണ്ടിനെയും നേരിടും. വ്യാഴാഴ്ചയാണ് സെമി പോരാട്ടങ്ങള്‍.ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 47-ാം മിനിറ്റില്‍ ഡൊമിനിക് സൊളങ്കെ നേടിയ ഗോളിനാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. 24 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പിന്റെ സെമിയിലെത്തുന്നത്.
സാംബിയക്കെതിരെ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇറ്റലി വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്—സ്ട്രാ ടൈമിലേക്ക് നീണ്ടു. നാലാം മിനിറ്റില്‍ ഡാകയിലൂടെ സാംബിയ ആണ് മുന്നിലെത്തിയത്. 50-ാം മിനിറ്റില്‍ ഒര്സോലിനിയിലൂടെ ഇറ്റലി ഒപ്പമെത്തി.
എന്നാല്‍ 84-ാം മിനിറ്റില്‍ സകലയിലൂടെ സാംബിയ വീണ്ടും ലീഡ് പിടിച്ചു. സാംബിയ വിജയത്തിലേക്ക് പോകുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍, കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ഡിമാര്കോയിലൂടെ ഇറ്റലി സമനില ഗോള്‍ കണ്ടെത്തി. പിന്നീട് അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 111-ാം മിനിറ്റില്‍ ഗോള്‍ നേടി ലൂക്കാ വിഡോ ഇറ്റലിയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: