ഞീഴൂര്‍: ഇടിമിന്നലേറ്റ് പശു ചത്തു; വീടിനും മരങ്ങള്‍ക്കും നാശം സംഭവിച്ചു. ഞീഴൂര്‍ വട്ടക്കുന്നേല്‍ മേരിയുടെ വീട്ടിലെ പശുവിനാണ് ഇടിമിന്നലേറ്റ്. ഞായറാഴ്ച്ചയായിരുന്നു സംഭവം. പശുവിനെ പുല്ല് തീറ്റുന്നതിനായി വീടിന്റെ സമീപത്തുള്ള പറമ്പില്‍ കെട്ടിയിരിക്കുകയായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ആടുകളെ നോക്കാന്‍ മേരി വെളിയിലിറങ്ങിയപ്പോഴാണ് പറമ്പില്‍ കെട്ടിയിരുന്ന പശു വീണ് കിടക്കുന്നത് കാണുന്നത്. മകനെയും കൂട്ടി പറമ്പിലെത്തി നോക്കിയപ്പോള്‍ പശുവിന് അനക്കമില്ലാരുന്നു.
ചെറിയ ചാറ്റല്‍ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് പശു മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് കരുതുന്നു. പശുക്കിടാവനേയും മറ്റൊരു പശുവിനേയും പറമ്പില്‍ തന്നെ കെട്ടിയിട്ടുണ്ടായിരുന്നെങ്കിലും ഇവയ്ക്ക് പരിക്കേറ്റിരുന്നില്ല. ദിവസേന എട്ട് ലിറ്റര്‍ പാല് കറവയുണ്ടായിരുന്ന പശുവാണ് ചത്തത്. ഇതോടെ മേരിയുടെ ഉപജീവന മാര്‍ഗ്ഗമാണ് അടഞ്ഞുത്. മേരിയുടെ വീടിനും ഇടിമിന്നലേറ്റ് കേട്പാട് സംഭവിച്ചിട്ടുണ്ട്്്. വീടിന്റെ ഭിത്തിയും തറയും ഭാഗികമായി തകര്‍ന്നു.
സംഭവം നടക്കുമ്പോള്‍ മേരിയും മകന് സിജോയും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. പറമ്പില്‍ നിന്ന തേക്കുള്‍പ്പെടെയുള്ള മരങ്ങള്‍ക്കും ഇടിമിന്നലേറ്റു. ക്ഷീരകര്‍ഷക സംഘം പ്രസിഡന്റ് പി കെ നാരായണന് വാര്‍ഡ് മെമ്പര്‍ ഗീതാ ജെ മണിമല, സണ്ണി രാഘവന്, എന്‍. എന്‍. രവി, പി. എം. ബീമോന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: