കൊച്ചി: എന്‍ഡിഎഫ് പ്രവര്ത്തകന് മൊഹമ്മദ് ഫസല്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ വിശ്വാസയോഗ്യമല്ലെന്ന് സിബിഐ. 2006 ല്‍ നടന്ന സംഭവത്തില്‍ സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും പ്രതിയായ കേസാണിത്.
ഈ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന് സത്താര്‍ സമര്‍പ്പിച്ച ഹര്‍ജി സിബിഐ കോടതിയില്‍ ജൂണ്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.
കൂത്തുപറമ്പില്‍ സിപിഎം പ്രവര്ത്തകന് മോഹനന് കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെടുത്തി പോലീസ് സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. സുബീഷിനെ മര്‍ദ്ദിച്ചും പീഡിപ്പിച്ചും പോലീസ് എടുത്ത കുറ്റസമ്മത മൊഴിയിലാണ് ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് ബന്ധം ഉണ്ടെന്ന് സുബിന് പറഞ്ഞതായി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ്അന്വേഷണം നടത്തി, സുബിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് സിബിഐ കണ്ടെത്തിയത്.
സുബിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫസലിന്റെ സഹോദരന് സത്താര്‍ പുനരന്വേഷണ ഹര്‍ജി നല്‍കിയത്. എന്നാല്‍, സുബിന് പോലീസിന് നല്‍കിയതെന്നു പറയുന്ന മൊഴി പുറത്തുവന്നശേഷം സിബിഐ, മനുഷ്യാവകാശ കമ്മീഷന്, കൂത്തുപറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതി എന്നിവിടങ്ങളില്‍ അയച്ച കത്തില്‍ തന്നെ മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും മൊഴി എടുത്തതാണെന്ന് വിശദീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സിബിഐ കോണ്‍സല്‍, സുബിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സുബിന്റെ മൊഴി എന്തുകൊണ്ട് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തിയില്ല? സുബിന്റെ കുറ്റസമ്മത രേഖകളും വീഡിയോയും കണ്ണൂര്‍ പോലീസ്, സംസ്ഥാന പോലീസ് തലവന്‍ ലോക്നാഥ് ബെഹ്റയ്ക്കും നല്‍കിയത് എന്തുകൊണ്ടാണ്? ഇതിലെല്ലാം ചില ദുരൂഹതകളുണ്ട്, സിബിഐ കോണ്‍സല്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് അന്വേഷിക്കുന്നതിന് സിബിഐ എതിരല്ലെന്നും കോണ്‍സല്‍ പറഞ്ഞു.
സുബിന്റെ കുറ്റസമ്മത മൊഴിരേഖയും വീഡിയോയും സിബിഐ കോടതി ജൂണ്‍ ഒമ്പതിനു പരിശോധിക്കും. ഫസല്‍ വധക്കേസില്‍ എട്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി, ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: