തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരെ വ്യാജപ്രചാരണം നടത്തിയതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബി.ജെ.പി പ്രവര്ത്തകന് വക്കീല്‍ നോട്ടീസ് അയച്ചു. വലിയവിളയിലെ എസ്.എം ആനന്ദാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാന്‍ അമിത് ഷാ ചുറ്റിക്കറങ്ങുകയാണെന്നും ഇതിനായി 1200 കോടി ചെലവാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞതായി വന്ന പത്ര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കേസ്. ഇതില്‍ 500 കോടി ആര്.എസ്.എസിനാണെന്നും കോടിയേരി ആരോപിച്ചിരുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസിദ്ധീകരിച്ച പ്രസ്താവന ബി.ജെ.പി പ്രവര്ത്തകന് എന്ന നിലയില്‍ മാനഹാനിക്ക് കാരണമായെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു . പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: