ആലക്കോട്: വിനോദ സഞ്ചാരകേന്ദ്രത്തില്‍ വിദേശി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റിലായി. വൈതല്മലക്കടുത്ത് മഞ്ഞപ്പുല്ലില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. ഒറ്റത്തൈ സ്വദേശികളായ ബൈജു (31), റോബിന് (36), കാപ്പിമല സ്വദേശി ജോമി(25), പെരുനിലം സ്വദേശി ഷിന്റോ (30) എന്നിവരാണ് അറസ്റ്റിലായത്.
ചെറുപുഴ സ്വദേശിയായ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒഴിവുദിനം ആഘോഷിക്കാന്‍ എത്തിയ ഫിലിപ്പൈന്‍സ് സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു യുവാക്കളുടെ പീഡനശ്രമം. മഞ്ഞപ്പുല്ലിലെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്തുള്ള ചായക്കടയില്‍ വെച്ച് ഒന്നാം പ്രതിയായ ബൈജു യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവ് ടിന്‍സ് പോളിനെയും അമ്മയെയും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തിനിടെ ഇവരുടെ രണ്ടു പവന് വരുന്ന സ്വര്‍ണ്ണമാലയും നഷ്ടപ്പെട്ടു. റിസോര്‍ട്ട് ഉടമ വിവരമറിയിച്ചതിനെ ആലക്കോട് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഒളിവില്‍പ്പോയ പ്രതികളെ ആലക്കോട് സിഐ ഇ.പി സുരേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അര്‍ധരാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: