കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വലവൂരിലെ സ്ഥിരം ക്യാമ്പസ്സിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ക്ലാസ്സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടങ്ങുകയാണ് ലക്ഷ്യം.
തിരുവനന്തപുരം ഐസര്‍ ക്യാമ്പസിലാണ് ഐഐഐടിയുടെ താല്‍ക്കാലിക ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐഐഐടിയില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രണ്ടു ഘട്ടമായി 65 കോടിയുടെ പണി നടക്കുന്നത്. ആദ്യഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കി്നും, അക്കാഡമിക് ബ്ലോക്കിനുമായി 45 കോടി രൂപയുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. അടുത്ത മാര്‍ച്ച് മാസത്തോടുകൂടി ആദ്യഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോസ്റ്റലുകള്‍, ക്വാട്ടേഴ്സുകള്‍, ക്യാന്റീന്, തുടങ്ങിയവയുടെ പണിയും ആരംഭിച്ചുകഴിഞ്ഞു. 20 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
കോട്ടയത്തെ അറിവിന്റെ ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐഐഐടിയെ കൂടാതെ സയന്‍സ് സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, കേന്ദ്രീയവിദ്യാലയം, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, ഏകലവ്യമോഡല്‍ റസിഡഷ്യല്‍ സ്ക്കൂള് തുടങ്ങിയ ദേശീയ നിലവാരമുളള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്തിന് നേടിയേടുക്കുവാന്‍ സാധിച്ചതായി ജോസ് കെ.മാണി എം.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: