കോഴിക്കോട്: വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന അനിശ്ചിതകാല സത്യഗ്രഹം റോഡുപരോധത്തിലും പോലീസ് ബലപ്രയോഗത്തിലും കലാശിച്ചു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് എബിവിപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാവൂര്‍ റോഡ് ഉപരോധിച്ചത്.
നിരാഹാരമനുഷ്ടിച്ച വിദ്യാര്‍ത്ഥിനികളില്‍ കീര്‍ത്തിമ വിജയന്റെ ആരോഗ്യനില ഇന്നലെ രാവിലെ ഗുരുതരമായതിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സ്ഥാപനം അടച്ചുപൂട്ടണമെന്നും ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു. അനിശ്ചിതകാല നിരാഹാര സത്യഗ്രഹമനുഷ്ഠിച്ച രേഷ്മ, ആതിര തുടങ്ങിയ വിദ്യാര്‍ത്ഥിനികളെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനികളെ ബലമായി മാറ്റാനുള്ള പോലീസിന്റെ ശ്രമത്തെ എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. റോഡുപരോധത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. യുവമോര്‍ച്ച നേതാക്കളായ പ്രബീഷ് മാറാട്, ദിബിന്.ബി, പി. ഹരീഷ്, ടി.നിവേദ്, ഇ. അഖില്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബിജെപി നേതാക്കളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് ബലപ്രയോഗത്തില്‍ പ്രതിഷേധിച്ചും സ്ഥാപനം ഉടന്‍ അടച്ചുപൂട്ടണമെന്നും ഈടാക്കിയ ഫീസ് തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് എബിവിപി ഇന്ന് ജില്ലാ തല വിദ്യാഭ്യാസ ബന്ത് ആചരിക്കും.
അനിശ്ചിതകാല ഉപവാസ സമരത്തില്‍ പങ്കെടുത്തവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെതുടര്‍ന്ന് ആദര്‍ശ്, ജിത്തു എന്നീ വിദ്യാര്‍ത്ഥികള്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്. എഎപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരത്തിന് പിന്തുണ യുമായെത്തി.
വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി ജില്ലാ സെക്രട്ടറി സി.പി. സതീഷ് , ആര് എം പി നേതാവ് കെ.കെ.രമ എന്നിവര്‍ സമര പന്തലില്‍ എത്തി.സ്ഥാപനത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിലെ പ്രതികളെ അറസ്റ്റു ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ആവശ്യപ്പെട്ടു.സമരപന്തലില്‍ എത്തി അദ്ദേഹം
കോഴിക്കോട് എം.പിയും എംഎല്‍എ യും മേയറും ജില്ലാ കളക്ടറും വിഷയത്തില്‍ അടിയന്തരമായി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: