പേട്ട : വെണ്‍പാലവട്ടം ബൈപ്പാസിനു സമീപപ്രദേശങ്ങളിലെ വെളളക്കെട്ടിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് ഹൈവേ നിര്‍മ്മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വീടുകളില്‍ കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിവിടുന്നതിന് തടസ്സമായി വെച്ചിരുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ നീക്കം ചെയ്യുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറിയതോടെയാണ് വാഹനങ്ങള്‍ തടഞ്ഞത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രദേശത്തെ വെളളക്കെട്ടിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബൈപ്പാസില്‍ പ്രതിഷേധം നടത്തിയത്. സംഭവ സ്ഥലത്തെത്തിയ വില്ലേജ് ആഫീസറും തഹസില്‍ദാറും സര്‍വ്വീസ് റോഡിനൊപ്പം ഓട നിര്‍മ്മിക്കുമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെഎന്‍ആര്‍സിഎല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ ഓട നിര്‍മ്മിക്കാന്‍ കഴിയുകയിെല്ലന്നും റോഡില്‍ വെച്ചിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ മാറ്റാന്‍ സാധിക്കിെല്ലന്നും അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു. സ്ഥലത്തെത്തിയ കെഎന്‍ആര്‍സിഎല്‍ ഉന്നതാധികൃതര്‍ ഹൈവേ നിര്‍മ്മാണത്തില്‍ നല്കിയ ടെന്‍ഡര്‍ പ്രകാരം സര്‍വ്വീസ് റോഡില്‍ ഓട നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തഹസില്‍ദാരെ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഓട നിര്‍മ്മിക്കാന്‍ കഴിയുകയുളളൂവെന്ന് കെഎന്‍ആര്‍സിഎല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കെട്ടിക്കിടക്കുന്ന വെളളം ഒഴുകിപോകുന്നതിന് താത്കാലികമായി ഓവ് നിര്‍മ്മിക്കാമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്കി. ഓട നിര്‍മ്മാണം ജില്ലാ കളക്ടറുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ഉച്ചയോടെ പമ്പ് സെറ്റുകള്‍ എത്തിച്ച് വീടുകളില്‍ കെട്ടിക്കിടക്കുന്ന വെളളം നീക്കം ചെയ്യാനുളള നടപടികള്‍ കെഎന്‍ആര്‍സിഎല്‍ അധികൃതര്‍ നടത്തി. കൗണ്‍സിലര്‍ ഹിമസിജി , ബിജെപി ജില്ലാ സമിതിയംഗം ഡി.ജി.കുമാരന്, മണ്ഡലം സെക്രട്ടറി കിഴക്കതില്‍ രാജേഷ്, ഏരിയ പ്രസിഡന്റ് എംഎസ്.ശ്യാം എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: