കൊച്ചി: ഖത്തറിലുള്ള മലയാളികളുടെ വിവരം നോര്‍ക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയര്മാന് കെ. വരദരാജന് പറഞ്ഞു.
ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവരുടെ ആശങ്കകള്‍ അകറ്റാനും നടപടി എടുക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നുലക്ഷം പേര് മലയാളികളാണ്. പ്രശ്നത്തില്‍ ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്ഥിച്ചിച്ചിരുന്നു.
ഭീകരവാദത്തിന് പിന്തുണ നല്‍കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നെന്ന് വിമര്‍ശിച്ച് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: