കാളികാവ്: കുട്ടിക്കല്ല്യാണത്തിനെതിരെ കൗമരപ്രായക്കാര് ഒത്തുചേര്‍ന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും കാളികാവ് ബ്ലോക്ക് ശിശു വികസന പദ്ധതിയും സംയുക്തമാണ് പരിപാടി സംഘടിപ്പിച്ചത്.
ഏപ്രില്‍ അവസാനം വരെ കാളികാവ് ബ്ലോക്കില്‍ മാത്രമായി 26 പെണ്‍കുട്ടികളുടെ ബാല്യവിവാഹങ്ങള്‍ കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉള്ളാട് അങ്കണവാടിയില്‍ കൂട്ടായ്മയ നടത്തിയത്.
ബാല്യ വിവാഹത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പതിനാറുകാരി പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി സ്വന്തം ബാല്യ വിവാഹം തടഞ്ഞതിനെ ആസ്പദമാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് നിര്‍മ്മിച്ച പതിനെട്ട് എന്ന ഹ്രസ്വ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ബാല്യ വിവാഹ നിരോധന നിയമത്തെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് ട്രെയിനികളായ ഫൗസിയ, റിന്‍ഷാദ് എന്നിവര്‍ ക്ലസ്സെടുത്തു.
ഇന്നത്തെ കൗമാരം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആത്മഹത്യ പ്രവണതകളെ കുറിച്ചും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കൗണ്‍സിലര്‍ ജഫ്ന വിഷയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: