അരുര് : കൈതപ്പുഴ കായല്‍ ചുരുങ്ങി തുടങ്ങിയതോടെ മല്‍സ്യതൊഴിലാളികള്‍ ആശങ്കയിലായി. കായലിന്റെ ഓരങ്ങളില്‍ എക്കലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കുടിയതോടെയാണ് കായലിന്റെ വിസൃതി ചുരുങ്ങുവാന്‍ കാരണമായത്.
കായലുകളില്‍ മാലിന്യം തള്ളുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും അതി രൂക്ഷമായ എതിര്‍പ്പുകള്‍ ശക്തമാണ്. കൊച്ചിയുമായി ബന്ധപ്പെട്ടുകിടക്കുന്നത കായലാണ് കൈതപ്പുഴകായല്. കൈതപ്പുഴകായല് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മാലിന്യ വാഹിനിയായി മാറുന്നത് കാലക്രമേണ കായല്‍ ഇല്ലാതാകുന്ന അവസ്ഥയിലാകുമെന്ന് ചൂണ്ടികാട്ടുന്നു.
വര്‍ഷങ്ങള്‍ മുന്‍പ് ഏറെ പ്രതിഷേധത്തിനും ശക്തമായ സമരങ്ങള്‍ക്കുമൊടുവില്‍ കായലിന്റെ ഓരങ്ങളില്‍ നിന്നും ജെസിബി ഉപയോഗിച്ച് മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. ഇതോടെ ഒഴുക്ക് സുഗമമാകുകയും ചെയ്തു.
എന്നാല്‍ പിന്നീട് യാതൊരു വിധമായ ശ്രദ്ധയും നല്കാ തെ വന്നതോടെ വീണ്ടും പഴയ പല്ലവി തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ കായലില്‍ നിന്നും കായല്‍ മല്‍സ്യങ്ങള്‍ തന്നെ വംശ നാശഭീഷണി നേരിടുകയാണ്. പ്രധാനമായും വിവിധ വ്യവസായ ശാലകളില്‍ നിന്നും രാസമാലിന്യങ്ങള്‍ കായലിലേക്ക് പുറന്തള്ളുന്ന സ്ഥിതിവിശേഷവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: