ന്യൂദല്‍ഹി: ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ക്രൂഡോയിലിന് വില കൂടുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന് ഒരു ശതമാനം വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബാരലിന് 35 സെന്റ് വര്‍ദ്ധിച്ച് 50.30 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച നാല് ശതമാനം ഇടിഞ്ഞ വിലയാണിപ്പോള്‍ പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത് .
ലോകത്തിലെ ഏറ്റവും വലിയ എല്‍ എന്‍ ജി ഉല്പാദക രാജ്യമാണ് ഖത്തര്‍. എല്‍ എന്‍ ജി വിലയില്‍ വര്‍ധനയുണ്ടാകാനും ഖത്തറിന്റെ ഇപ്പോഴത്തെ പ്രതിസന്ധി കാരണമാകും. പ്രതിദിനം ആറ് ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഖത്തറില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്.
പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗമാണ് ഖത്തര്‍. ഒപെക്കിലെ മറ്റ് രാജ്യങ്ങളുടെ ഉല്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ പങ്ക് കുറവാണ്. എങ്കിലും, ഖത്തറില്‍ നിന്നുള്ള വിതരണം തടസപ്പെട്ടാല്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ധനവുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: