വടക്കാഞ്ചേരി: അനിയന്ത്രിത മണ്ണ് മണല്‍ ഖനനത്തിന് വടക്കാഞ്ചേരി നഗരസഭ കൂട്ടുനില്‍ക്കുന്നതായി ആരോപണം.
നഗരസഭയിലെ കുളങ്ങളുടെ നവീകരണത്തിന്റെ പേരില്‍ 34 കുളങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ നല്കിയ അനുമതിയാണ് വ്യാപക അഴിമതിയുള്ളതായി ആരോപണം. എഞ്ചിനീയര്‍മാര്‍ നിശ്ചയിച്ചതിലും ആവത്തില്‍ മണ്ണെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് കടത്തിക്കൊണ്ടുപോകാന്‍ അനുമതി നല്കി.
അശാസ്ത്രീയമായ മണ്ണെടുക്കല്‍ മൂലം കുളങ്ങളുടെ അരിക് കെട്ടിയത് ഭൂരിഭാഗവും തകര്‍ന്നു. മുണ്ടത്തിക്കോട് ആബോക്ക് പാടശേഖരത്തില്‍ പരിസ്ഥിതി അനുമതിയോ സര്‍ക്കാര്‍ അനുമതിയോ പദ്ധതി അംഗീകാരമോ ഇല്ലാത്ത കാല്‍നൂറ്റാണ്ട് പഴക്കമുള്ള തെങ്ങുകള്‍ പിഴുതുമാറ്റി തോട് വീതികൂട്ടാനെന്ന പേരില്‍ തോട്ടിലെ മണ്ണും കടത്തി കൊണ്ടുപോയി.
പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മിണാലൂരുള്ള സ്ഥലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണ് പാറ ഖനനം നടക്കുകയാണ്. ജിയോളജി വകുപ്പിന്റെ അനുമതി പോലും വാങ്ങാതെയാണ് ഖനനം. മണ്ണ്, ക്വാറി മാഫിയക്കുവേണ്ടിയാണ് നഗരസഭയുടെ പ്രവര്‍ത്തനമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: