തിരുവല്ല: പെരുമഴയും, എം.സി.റോഡ് നിര്‍മ്മാണവും തിരുവല്ലയിലെ വാഹന യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു.
ഇന്നലെ ലോഡുമായി വന്ന മിനി വാന്‍ മൂന് ഭാഗത്തെ ആക്സില്‍ ഒടിഞ്ഞ് റോഡിന്റെ മദ്ധ്യഭാഗത്ത് കുരുങ്ങിയത് മണിക്കുറുകള്‍ തിരുവല്ലയിലേക്കുളള ഗതാഗതത്തെ ബാധിച്ചു. വാഹനങ്ങള്‍ നഗരത്തിലെത്തേണ്ട സമാന്തര പാതകള്‍ സഞ്ചാര യോഗ്യമല്ലാത്തതും, മറ്റൊന്ന് എം.സി.റോഡില്‍ നിര്‍മ്മാണത്തിന് വേഗതയില്ലാത്തതുമാണ് ജനങ്ങളെയും യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്.
മൂത്തൂര്‍ ജംഗഷനില്‍ നിന്നും കിഴക്കോട്ട് കുറ്റൂര്‍ റെയല്‍വേ മേല്‍പാലത്തിലേക്ക് പോകേണ്ട റോഡില്‍ തലങ്ങൂം വിലങ്ങും വാഹനങ്ങള്‍ എത്തുന്നതും, ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമായ സമാന്തര റോഡ് പ്രധാന റോഡായി മാറിയതും യാത്രാക്ലേശം ഇരട്ടിപ്പിക്കുന്നു. മുന്‍പ് പന്നിക്കുഴി പാലവും പരിസരവുമാണ് റോഡ് നിര്‍മ്മാണം മൂലം തിരുവല്ലയില്‍ എന്നും കുരുക്കില്‍ പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ രാമഞ്ചിറ മുതല്‍ മൂത്തൂര്‍ എന്‍.എസ്. എസ്. ജംഗഷന് വരെയാണ് ഗതാഗതത്തിന് തടസ്സം നേരിടുന്നത്. തിരുവല്ല റസ്റ്റ് ഹൗസിനു മുന്നിലും, മൂത്തൂര്‍ ആല്‍ത്തറ ജംഗഷനിലും ഇനിയും രണ്ട് വലിയ കലുങ്കുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ തടസ്സങ്ങളാണ് രണ്ട് വരി ഗതാഗതത്തിന് തടസ്സം.
കഴിഞ്ഞ മൂന്നാല് ദിവസങ്ങളിലായി കാലവര്‍ഷം ശക്തിപ്പെട്ടതോടെ യാത്രാ ദുരിതവും ഇരട്ടിച്ചു. സര്‍ക്കാര്‍ അവധികളിലും, ഹര്‍ത്താല്‍ പോലുളള ഘട്ടത്തിലും, ഞായറാഴ്ചകളിലും റോഡ് നിര്‍മ്മാണം നടത്താറില്ല. തിരക്കേറിയ പകല്‍ സമയം ഒഴിവാക്കി പട്ടണങ്ങളിലെങ്കിലും രാത്രികാല നിര്‍മ്മാണം നടത്താനായാല്‍ റോഡ് നിര്‍മ്മാണത്തിന്റെ വേഗതകൂട്ടി ് ജനങ്ങള്‍ നേരിടുന്ന ദുരിതം കുറയ്ക്കാമെന്നാണ് പ്രദേശവാസികളുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: