തൊടുപുഴ: എക്സൈസ് നര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ നാലംഗസംഘം കഞ്ചാവുമായി പിടിയില്‍.
കോട്ടയം മീനച്ചില്‍ മേലുകാവുമറ്റം എരുമാപ്ര സ്വദേശി സാജന്(38), തിരുവന്തപുരം നെയ്യാറ്റിന്‍കര വേങ്ങാനൂര്‍ കൈതവിളക്കോളനി വെള്ളാര്‍ സ്വദേശി സഫര്‍(21), തൊടുപുഴ അരിക്കുഴ പാറക്കടവ് സ്വദേശി സഞ്ജയ്(21), കോലാനി സ്വദേശി വിമല്‍(24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുട്ടം മഹാത്മഗാന്ധി കോളേജ് കാമ്പസിന് സമീപത്ത് നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഇവിടെ റോഡരികില്‍ കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 1കിലോ 50ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴടക്കിയത്.
ഇവരില്‍ നിന്ന് രണ്ട് പിച്ചാത്തിയും ഒരു വാക്കത്തിയും പിടിച്ചെടുത്തു. കഞ്ചാവ് കടത്തിന് ഉപയോഗിച്ച ബൈക്കും 3500 രൂപയും രണ്ട് മൊബൈല്‍ഫോണും പിടിച്ചെടുത്തവയില്‍പ്പെടും. കേസിലെ ഒന്നാം പ്രതിയായ സാജന് കൊലപാതക കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനായി ഇവിടെ എത്തിയതായിരുന്നു ഇയാള്‍. മറ്റ് മൂവരും കഞ്ചാവ് വാങ്ങുന്നതിനും. പതിവ് പരിശോധനയ്ക്കിടെയായിരുന്നു പ്രതികള്‍ കുടുങ്ങിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം എസ് ജെനീഷിന്റെ നേതൃത്വത്തില്‍ സുകു കെവി, അരുണ്‍ ഡി, അനീഷ്, സിറാജ് എന്നിവരടങ്ങിയ
സംഘമാണ് കേസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: