പീരുമേട്: ജന്മഭൂമി വാര്‍ത്ത തുണയായി. വണ്ടിപ്പെരിയാര്‍ പുതിയപാലത്തിന്റെ അപ്രോച്ച് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം അടച്ചു. ഇന്നലെ വൈകിട്ടൊടെ പാലം കോണ്‍ട്രാക്ട് എടുത്ത മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജീവനക്കാരെത്തിയാണ് കുഴി അടച്ചത്.
തിങ്കളാഴ്ച രാവിലെയാണ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ വശം ചേര്‍ന്ന് അഞ്ച് അടി ആഴത്തില്‍ വന്‍കുഴി കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതൊടെ ദേശീയപാത അധികൃതര്‍ എത്തി സ്ഥലം പരിശോധിച്ചിരുന്നു. തുടര്‍ന്ന് പാറമക്ക് ഉപയോഗിച്ച് കുഴി നിറച്ച ശേഷം മുകള്ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലത്തില്‍ കുഴി കണ്ടെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കംഫര്‍ട്ട് സ്റ്റേഷന് കെട്ടിടത്തിന്റെ മുകളില്‍ ബീം നിര്‍മ്മിച്ച് ഇതിന് മുകളില്‍ മണ്ണ് നിറച്ച് വശം കെട്ടിയെടുത്താണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിരുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കുഴി രൂപപ്പെടാന്‍ കാരണമായത്. മഴ ശക്തമാകുന്നതോടെ കീഴ്ഭാഗത്ത് നിന്നും മണ്ണൊലിച്ചുപോയി വീണ്ടും കുഴിരൂപപ്പെടാനുള്ള സാധ്യത ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: