കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. രണ്ട് വര്‍ഷം മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു.
മോര്‍ച്ചറിക്ക് സമീപം മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശ്മശാനത്തിനടുത്താണ് ഇന്നലെ രാവിലെ മൃതദേഹാവശിഷ്ടങ്ങള്‍ കാക്കയും നായകളും കടിച്ചുവലിച്ച നിലയില്‍ കണ്ടെത്തിയത്. കെമിക്കല്‍ ലാബിനോട് ചേര്‍ന്ന ഒരേക്കര്‍ ഭൂമിയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടത്. അടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ വന്ന കുട്ടികളാണ് അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ടത്.
കോളെജിലെ വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉപയോഗിച്ച മൃതദേഹങ്ങളും അജ്ഞാത മൃതദേഹങ്ങളുമാണ് ഉപയോഗ ശേഷം സംസ്കരിക്കാതെ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
ദാനം ചെയ്യുന്നതും അജ്ഞാത മൃതദേഹങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ പഠനശേഷം മൃതദേഹങ്ങളോട് അനാദരവ് കാട്ടുംവിധം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹ ങ്ങള് ശാസ്ത്രീയമായി സംസ്കരിച്ചില്ലെന്നു ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എല്‍. എ, ജില്ലാ കലകട്ര് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.
നേരത്തെയും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയം പൊതുജനശ്രദ്ധയിലെത്തിയപ്പോള് ജെസിബി ഉപയാഗിച്ച് അവ മണ്ണിട്ടുമൂടി. പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൃതദേഹം പഠനശേഷം മാന്യമായി സംസ്കരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പല പ്പോഴും പാലിക്കപ്പെ ടുന്നില്ലെന്നാണപറയപ്പെടുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: