ന്യൂദല്‍ഹി: 1,000 കോടി രൂപയുടെ അനധികൃത ഭൂമി ഇടപാടില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഈ മാസം 12ന് ഹാജരാകണമെന്നാണ് രാജ്യസഭാംഗമായ മിസക്ക് നല്കിയ നിര്‍ദേശം.
നേരത്തെ, ഇന്നലെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, മിസ ഹാജരായില്ല. പകരം അഭിഭാഷകനെത്തി. ഇവര്‍ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. അതിനിടെ, മിസയുടെ ഭര്‍ത്താവ് ശൈലേഷ് കുമാറിനോട് ഇന്ന് ഉദ്യോഗസ്ഥനു മുന്നിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ലാലുവിന്റെയും മക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവരുമായി ബന്ധമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് കുമാര്‍ അഗര്‍വാള്‍ അറസ്റ്റിലായിരുന്നു. ഭൂമിയിടപാടിനു പുറമെ നികുതി വെട്ടിപ്പിനും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: