ശ്രീകാര്യം: പാങ്ങപ്പാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് നാലു തൊഴിലാളികള്‍ മരിച്ച അപകടസ്ഥലത്ത് ഇന്നലെ രാവിലെ വീണ്ടും മണ്ണിടിഞ്ഞു വീണു. ഫഌറ്റിലെ പണി നിര്‍ത്തി വച്ചിരുന്നതിനാല്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയോടുകൂടി അപകട സ്ഥലം റവന്യൂ മന്ത്രി കെ.ചന്ദ്രശേഖരന് സന്ദര്‍ശിച്ചു. സംഭവം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
സുരക്ഷാഭിത്തി നിര്‍മ്മിച്ച ശേഷമാണ് ഇവിടെ നിര്‍മ്മാണം നടത്തേണ്ടിയിരുന്നത്. മണ്ണിടിഞ്ഞതിന്റെ മുകളില്‍ ഇരിക്കുന്ന മൂന്ന് കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി വളരെ ഗൗരവതരമാണ്. മണ്ണ് ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്നതിനാല്‍ സമീപം താമസിക്കുന്ന വീട്ടുകാരെ സുരക്ഷിതരാക്കുവാന്‍ മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. സുരക്ഷാ ഭിത്തി നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയശേഷം മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു. ഫഌറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി കളക്ടര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാത്രിയോടുകൂടി സ്വദേശത്തേയ്ക്ക് കൊണ്ടു പോയി.
തഹസീല്‍ദാര്‍ ലതകുമാരി, ജില്ലാ ലേബര്‍ ഓഫീസര്‍ സനിജ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്.അനില്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: