തിരുവനന്തപുരം: ഭരണസമിതിയുടെ കള്ള പ്രചരണങ്ങളില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം ബിജെപി പ്രതിനിധികള്‍ ബഹിഷ്കരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ മഴക്കാലപൂര്വശുചീകരണത്തിന് ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സം നില്‍ക്കുന്നുവെന്ന കള്ളപ്രചരണത്തിനും നികുതി അപ്പീല്‍ കാര്യ കമ്മറ്റി ചെയര്‍പേഴ്സണനെതിരെ എല്‍ഡിഎഫ് ഭരണനേതൃത്വം നടത്തുന്ന കള്ള പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്ക്കരിച്ചത്.
ബിജെപി നഗരസഭ കക്ഷിനേതാവ് അഡ്വ. വി.ജി. ഗിരികുമാറും ഉപനേതാവ് എം.ആര്. ഗോപനുമാണ് യോഗം ബഹിഷ്കരിച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് പ്രതേ്യക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വീടുകള്‍തോറും നഗരസഭ ഭരണനേതൃത്വം സമ്പര്‍ക്കം ചെയ്യുന്നതിന് തീരുമാനിച്ചതും ഡ്രൈ ഡേ തീരുമാനിച്ച് പ്രഹസനമായി നടപ്പിലാക്കിയതും. നികുതി അപ്പീല്‍ കാര്യകമ്മറ്റിയുടെ തീരുമാനത്തില്‍ ഏത് അനേ്വഷണത്തെയും ബിജെപി സ്വാഗതം ചെയ്തിട്ടുള്ളതാണ്. പലതവണ ആ വിഷയം വിശദീകരിച്ചിട്ടുള്ളതുമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തുന്ന കള്ളപ്രചരണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മേയര്‍ക്ക് ബിജെപി കത്ത് നല്കി.
കത്തില്‍ സേവന ഉപനികുതി ചുമത്തുന്നത് ജനദ്രോഹപരമാണെന്നും കൃത്യമായ വിവരം മുന്‍കൂട്ടി നല്കാത്തതിനാല് ജനദ്രോഹപരമായ വന്‍ നികുതി വര്‍ദ്ധനവിനെ ബിജെപി എതിര്‍ക്കുന്നുവെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. നഗരസഭയുടെ പലവാര്‍ഡുകളിലും 2017-18 സാമ്പത്തികവര്‍ഷത്തിലെ പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റ് എടുത്തശേഷം ഓവര്‍സിയര്‍മാരെ സ്ഥലംമാറ്റിയത് കൗണ്‍സിലര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: