ന്യൂദല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനമായി ഉയരുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. നികുതി സമ്പ്രദായം അടിമുടി പൊളിച്ചെഴുതുന്ന പരിഷ്കരണമാണ് വരുന്നതെന്നും അമിതാഭ് കാന്ത് ദല്‍ഹിയില്‍ ഒരു ചടങ്ങില്‍ പറഞ്ഞു.
ജിഎസ്ടി വരുന്നതോടെ നികുതി വെട്ടിപ്പിന് അവസാനമാകും. ആഭ്യന്തര ഉത്പാദന വളര്‍ച്ച ഒന്നു മുതല്‍ രണ്ട് ശതമാനം വരെ ഉയരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാണയപ്പെരുപ്പം രണ്ടു ശതമാനത്തില്‍ നിലനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു, അമിതാഭ് കാന്ത് പറഞ്ഞു.
അതിനിടെ, ജിഎസ്ടി നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ധനന്ത്രി അരുണ്‍ ജെയ്റ്റ്ലി, റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജൂലായ് ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: