വാഷിങ്ടണ്‍: ഖത്തറിനെതിരെയുളള ലോക രാജ്യങ്ങളുടെ നടപടിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഖത്തറിനെ ഒറ്റപെടുത്തിയത് ഭീകരവാദത്തിന്റെ അന്ത്യം കുറിക്കുന്നതിന്റെ തുടക്കമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സൗദി സന്ദര്‍ശന സമയത്ത് ഖത്തര്‍ ചില പിന്തിരിപ്പന് ആശയങ്ങള്‍ക്ക് സഹായം നല്‍കുന്നതായി വ്യക്തമാക്കിയിരുന്നതായും ട്രംപ് വിശദീകരിച്ചു. അതിന്റെ തുടര്‍ച്ചയായുള്ള നടപടിയാണ് ഇപ്പോളുണ്ടായിരിക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഖത്തര്‍ തീവ്രവാദത്തിന് സഹായം ചെയ്തിരുന്നതായി താന്‍ ചൂണ്ടികാട്ടിയെന്നും നടപടി സ്വീകരിക്കുമെന്ന സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഉറപ്പുനല്കിയിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ആഗോള തലത്തില്‍ ഭീതിയുണര്‍ത്തുന്ന ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് ഖത്തറിനെതിരായ നടപടിയെന്നും അദ്ദേഹം വിവരിച്ചു.
തിങ്കളാഴ്ചയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു എന്നാരോപിച്ച് സൗദി, ബഹ്റിന്, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: