ഗുരുഗ്രാം: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍നിന്നു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ അവളുടെ ജീവനായി ആശുപത്രികള്‍ കയറിയിറങ്ങി കൂട്ടമാനഭംഗത്തിനിരയായ യുവതി. ആദ്യം ഭര്‍തൃവീട്ടിലേക്കും പിന്നീട് ദല്‍ഹി തുഗ്ലക്ബാദിലെ വീട്ടിലേക്കുമാണ് യുവതി കുഞ്ഞുമായി ഓടിയത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ചൊവ്വാഴ്ചയാണ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.. ഭര്‍ത്താവുമായി വഴക്കിട്ടശേഷം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.
ഓട്ടോയില്‍ കയറിയപ്പോള്‍ മൂന്നു പേര് അതിലുണ്ടായിരുന്നെന്നും ഇവരാണ് ദല്‍ഹി-ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയ്ക്കു സമീപമുള്ള റോഡില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്നു മാത്രമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മാനഭംഗം നടന്നതായും യുവതി വെളിപ്പെടുത്തിയത്.
സംഭവത്തില്‍ പോലീസ് കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: