ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പ്രമുഖ ശീതള പാനീയ കമ്പനിയായ പെപ്സിയുമായുള്ള കരാര്‍ ഉപേക്ഷിച്ചു. പെപ്സിയുമായി ആറു വര്‍ഷം നീണ്ട കരാര്‍ ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ്് കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്ന് കോഹ് ലി പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
താന്‍ കുടിക്കാത്ത സാധനം മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് സിഎന്എന്ഐബി.എന്നിന് നല്കിയ അഭിമുഖത്തില്‍ കോഹ്ലി പറഞ്ഞു. ശീതള പാനിയങ്ങള്‍ കുടിക്കാറില്ല. എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് ശരിയല്ല കോഹ്ലി വ്യക്തമാക്കി.
പെപ്സിയുമായുള്ള കരാറിലൂടെ കോടിക്കണക്കിന് രൂപയാണ് കോഹ് ലിയ്ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. നിരവധി യുവാക്കളുടെ ആരാധനാപാത്രമായ കോഹ് ലി പരസ്യത്തില്‍ അഭിനയിച്ചതിലൂടെ, വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനും പെപ്സിയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ കോഹ് ലിയുടെ പിന്മാറ്റം പെപ്സിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.മഹേന്ദ്രസിംഗ് ധോണി പെപ്സിയുമായുള്ള 11 വര്‍ഷത്തെ കരാര്‍ 2016-ല്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങളാണ് പെപ്സിയുമായുള്ള കരാര്‍ അവസാനിപ്പിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: