കൊല്‍ക്കത്ത: കേരളത്തില്‍ സിപിഎം നടത്തുന്ന ബീഫ് ഫെസ്റ്റിനെതിരെ സിപിഎം ബംഗാള്‍ ഘടകം. ദേശീയ തലത്തിലെ വികാരം മാനിക്കാതെ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ബീഫ് ഫെസ്റ്റുകള്‍ ഭൂരിപക്ഷ സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്ന് സിപിഎം ബംഗാള്‍ ഘടകത്തിന് ഭീതിയുണ്ട്.
ബംഗാളില്‍ ബിജെപിക്ക് വലിയ വളര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണനനയം കൂടിയാകുന്നതോടെ വളര്‍ച്ച കൂടുകയാണ്. ഞങ്ങള്‍ ഇനി ബീഫ് ഫെസ്റ്റ് കൂടി നടത്തിയാല്‍… അതില്‍ നിന്നു കൂടി നേട്ടം കൊയ്യാന്‍ ബിജെപിയെ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ ബീഫ് ഫെസ്റ്റ് നടത്തില്ല. ബംഗാളിലെ സമുന്നതനായ ഒരു സിപിഎം നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രവും ബിജെപിയും ചെയ്യുന്നത് ശരിയല്ല. പക്ഷെ ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വൃണപ്പെടുത്തും.മതേതരത്വം തെളിയിക്കാനെന്ന പേരില്‍ നടത്തുന്ന ഇവ ആരെയെങ്കിലും ബീഫോ പന്നിയോ തീറ്റിക്കാനല്ലേ.മതേതരത്വം തെളിയിക്കാന്‍ ബീഫും പന്നിയും കഴിക്കണമെന്നില്ല. നേതാവു പറഞ്ഞു.
ബീഫ് ഫെസ്റ്റ് നടത്തുന്നത് ഭൂരിപക്ഷത്തിന് തെറ്റായ സൂചന നല്‍കും. ഇത് ബിജെപിക്ക് ഗുണകരമാകും. അദ്ദേഹം തുടര്‍ന്നു. ബംഗാളില്‍ 70 ശതമാനം ഹിന്ദുക്കളാണ്. 28 ശതമാനം മുസ്ളീങ്ങളും.ബിജെപി ഇടതു വോട്ട് കാര്‍ന്നു തിന്നുന്നതിലുള്ള ആശങ്കയാണ് നേതാവിന്റെ വാക്കുകളില്‍.
ദീര്‍ഘ വീക്ഷണമില്ലാത്ത ഇത്തരം സമീപനമാണ്പാര്ട്ടിയെ ജനങ്ങളില്‍ നിന്നകറ്റുന്നതെന്നും ബംഗാള്‍ ഘടകം നിരീക്ഷിച്ചു.
നേരത്തെ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തുന്നതിന് തങ്ങളുടെ പാര്‍ട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: