കൊച്ചി: ദേശീയ പാതയില്‍ തുറന്ന മദ്യശാലകള്‍ എല്ലാം പൂട്ടിയെന്നു സര്‍ക്കാര്‍ കോടതിയില്‍. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ചേര്‍ത്തല കഴക്കൂട്ടം ഭാഗത്തു മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കണ്ണൂര്‍ കുറ്റിപ്പുറം, ചേര്‍ത്തല കഴക്കൂട്ടം എന്നിവ ദേശീയപാത തന്നെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. തെറ്റു തിരിച്ചറിഞ്ഞു തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോടു റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍.തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്കിയ എക്സൈസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി വിധി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കിയതെന്നും കോടതി. ലൈസന്‍സ് നല്കിയ കമ്മീഷണര്‍മാരെ വിളിച്ചു വരുത്തേണ്ടി വരുമെന്നും ഇവര്‍ മിടുക്കന്മാരായ ഉദ്യോഗസ്ഥരാണെന്നും കോടതി പരാമര്‍ശിച്ചു.
ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: