ചേര്‍ത്തല: വാരനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ എതിരില്ലാതെ ജയിച്ച എല്‍ഡിഎഫില്‍ പ്രസിഡന്റ് സ്ഥാനത്തെചൊല്ലി തര്‍ക്കം. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മിലുയര്ന്നിരിക്കുന്ന തര്‍ക്കങ്ങള്‍ നേതാക്കള്‍ക്കു തലവേദനയായിരിക്കുയാണ്. കഞ്ഞിക്കുഴി, ചേര്‍ത്തല ഏരിയാകമ്മിറ്റി പരിധികല്‍ ഉള്‍പെടുന്നതാണ് ബാങ്ക് എന്നതിനാല്‍ ജില്ലാകമ്മിറ്റിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സിപിഎമ്മിന് ഏഴും സിപിഐക്ക് രണ്ടും പ്രതിനിധികളാണ് ഉള്ളത്. പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനാണ്.
സിപിഎമ്മില്‍ മത്സരത്തിനുള്ള പാനല്‍ നിശ്ചയിച്ചപ്പോള്‍ ഉയര്‍ന്ന തര്‍ക്കങ്ങളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായി ഒരു വിഭാഗം രംഗത്തു വന്നിരിക്കുകയാണ്. പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ നടപടിക്കു വിധേയനായ ആളെ സ്ഥാനം ഏല്പിക്കുന്നതിന് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതായാണ് വിമര്‍ശം. ഇതിനെതിരെയാണ് ഒരു വിഭാഗം എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ കഞ്ഞിക്കുഴി ഏരിയാകമ്മിറ്റി പരിധിയില്‍ ഉള്പെട്ടയാള്ക്കാണ് പ്രസിഡന്റ് സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: