ന്യൂദല്‍ഹി: എകെജി ഭവനില്‍ യച്ചൂരിയെ ആര്‍എസ്എസ് കയ്യേറ്റം ചെയ്തെന്ന സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരണം പൊളിയുന്നു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ശേഷം പ്രതിഷേധക്കാരനെ പോലീസ് പിടിച്ചുകൊണ്ടു പോകുമ്പോള്‍ താങ്കള്‍ ആര്‍എസ്എസ് ആണോയെന്ന ഏഷ്യാനെറ്റ് ദല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തിന്റെ ചോദ്യത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകനല്ല, ഹിന്ദു സേനാ പ്രവര്‍ത്തകനാണെന്നായിരുന്നു മറുപടി.
ഹിന്ദു സേനയും ആര്‍എസ്എസ്സുമായി ബന്ധമില്ലെന്നിരിക്കെയാണ് സിപിഎം നേതാക്കളുടെ കള്ളപ്രചാരണം. പ്രതിഷേധിച്ചത് തങ്ങളാണെന്നും രാജ്യത്തിനും സൈന്യത്തിനുമെതിരെ സംസാരിക്കാന്‍ ചതിയന്മാരെ അനുവദിക്കില്ലെന്നും ഹിന്ദു സേന തലവന്‍ വിഷ്ണു ഗുപ്ത പറഞ്ഞു. കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം മര്‍ദ്ദിച്ചതായും ഗുപ്ത പറഞ്ഞു.
യച്ചൂരിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. യച്ചൂരിക്കടുത്തെത്തി മുദ്രാവാക്യം മുഴക്കുക മാത്രമാണ് പ്രതിഷേധക്കാര്‍ ചെയ്തത്. കയ്യേറ്റ ശ്രമമുണ്ടായില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഏഷ്യാനെറ്റ് ദല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശവും റിപ്പോര്‍ട്ട് ചെയ്യുന്നു. ”മാധ്യമപ്രവര്‍ത്തകരുടെ കൂടെ എകെജി ഭവനില്‍ അകത്ത് കയറിയ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിച്ച് അകത്തേക്ക് കടന്നു. ഇത് കണ്ട് സിതാറാം യെച്ചൂരി നിങ്ങളെന്താണ് പറയുന്നത് എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നു. ഇതോടെ സുരക്ഷാ പ്രവര്‍ത്തകര്‍ എത്തി ഹിന്ദു സേനാ പ്രവര്‍ത്തകരെ പിടിച്ച് മാറ്റുകയായിരുന്നു”. രഘുവംശത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്രസമ്മേളനത്തില്‍ യച്ചൂരി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നെ അവര്‍ ഒന്നും ചെയ്തില്ലെന്നും നിങ്ങളാണ് എന്നെ തടഞ്ഞതെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാളില്‍നിന്നും വീഡിയോ കാമറയുമായി പുറത്തേക്കോടിയതിനാല്‍ യച്ചൂരിക്ക് അകത്ത് പ്രവേശിക്കാനായില്ല. ഇതായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംഭവത്തിന് ആര്‍എസ്എസ്സിനെയോ ബിജെപിയെയോ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്താനും യച്ചൂരി തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: