കുമളി(ഇടുക്കി): അതിര്‍ത്തിവഴിയുള്ള കഞ്ചാവ് കടത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ ബോര്‍ഡര്‍ മീറ്റിങ്ങില്‍ ധാരണ. ഇടുക്കി, തേനി ജില്ലകളിലെ ഉദ്യോഗസ്ഥര്‍മാര്‍ സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. രണ്ട് ജില്ലകളിലേയും എക്സൈസ്, പോലീസ്, വനംവകുപ്പ്, കോമേഴ്ഷ്യല്‍ ടാക്സ് വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഇടുക്കി അസി.എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍, തേനി അഡി.എസ്പി ജെ പത്മാവതി, പ്രൊഹിബിഷന്‍ വിങ്, കുമളി കോമേഷ്യല്‍ ടാക്സ് ഓഫീസര്‍, മൂന്നാര്‍ സിഐ അബു എബ്രഹാം, പീരുമേട് സിഐ വി എ സലിം, ചെക്ക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍മാര്‍, തമിഴ്നാട് നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിര്‍ത്തി കടന്നുള്ള കഞ്ചാവ് കടത്ത് കൂടിയ സാഹചര്യത്തില്‍ എക്സൈസ് പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ഇരു ജില്ലകളിലും ആഴ്ചതോറും പരിശോധന നടത്താനാണ് തീരുമാനമായത്. അമരാവതി, റോസാപ്പൂക്കണ്ടം പാതകളിലൂടെയുള്ള അനധികൃത കടത്ത് തടയാനും ചെക്ക്പോസ്റ്റ് സ്ഥാപിക്കാനുമുള്ള നീക്കവും നടന്ന് വരികയാണ്. വനംവകുപ്പ് ഉപയോഗിക്കുന്ന പാതയാണിത്.
രണ്ട് ജില്ലകളിലേയും കുറ്റവാളികളെ പരസ്പരം പിടികൂടി കൈമാറാനും യോഗത്തില്‍ തീരുമാനമായി. കഞ്ചാവ് കടത്തില്‍ ഉള്‍പ്പെട്ട നിരവധി പ്രതികള്‍ ഇരുജില്ലകളിലും ഒളിച്ച് താമസിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വനമേഖലയിലെ അനധികൃത ചാരായ വാറ്റും കഞ്ചാവ് കൃഷിയും കണ്ടെത്തി നശിപ്പിക്കുന്നതിനും വനംവകുപ്പുമായി ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുന്നതിനും നീക്കം നടത്തും.3 മാസത്തിന് ശേഷം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: