കോട്ടയം : മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉറങ്ങികിടന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കവര്‍ച്ച സംഘത്തെ പോലീസിന്റെ വലയിലായി. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയില്‍ നാല് പേരെ സംഘം ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
മൂന്ന് വീടുകളിലായി നടത്തിയ മോഷണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പോലീസിന്റെ വലയിലായത്. തമിഴ്നാട് ശിവഗംഗ സ്വദേശികളായ കൊള്ളത്തലവന് ശെല്‍വരാജ്, കൂട്ടാളി രാജ്കുമാര് എന്നിവരാണ് പിടിയിലായത്. രാജ്കുമാറിന്റെ സഹോദരന് രാജയെ പിടികിട്ടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് കവര്‍ച്ചാ സംഘം മൂന്ന് വീടുകളിലായി കയറിയത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചയായിരുന്നു ആക്രമണം. അടുക്കളവാതില്‍ തകര്‍ത്താണ് സംഘം വീടുകളില്‍ കയറിയത്. നീറികാട് തെക്കേ ചേനയ്ക്കല്‍ ഡെയ്സിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കൈയ്യില്‍ കിടന്ന വളകള്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് സാധിക്കാതെ വന്നപ്പോള്‍ മോഷ്ടാക്കള്‍ ഡെയ്സിയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി. ഇതിനെ തുടര്‍ന്ന് ഇടത് കണ്ണ്ിന് ആഴത്തില്‍ മുറിവേറ്റി.കരച്ചില് കേട്ടുണര്‍ന്ന പരിസരവാസികള്‍ ഉണര്ന്നപ്പോഴേത്തക്കും മോഷ്ടാക്കള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരും മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ സംഘം മറ്റ് രണ്ട് വീടുകളില്‍ കൂടി കയറുകയും വീ്ട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു.
ആദ്യത്തെ വീട്ടില്‍ നടന്ന മോഷണവിവരം അറിഞ്ഞെത്തിയ പോലീസ് മോഷ്ടാക്കള്‍ രക്ഷപ്പെടാതെയിരിക്കാന്‍ വലവിരിക്കുകയായിരുന്നു. കിടങ്ങൂര്‍, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, മണര്‍കാട്, പാമ്പാടി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസും തെരച്ചലില്‍ പങ്കെടുത്തു. എല്ലാ റോഡുകളിലും പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ തടഞ്ഞ് നിര്‍്ത്തി പരിശോധിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങള്‍ സൈറണിട്ട് ചീറിപാഞ്ഞതോടെ നാട്ടുകാരും ഉണര്‍ന്ന് പോലീസിനെപരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയ്ക്കിടെയില്‍ അയര്‍ക്കുന്നം കവലയില്‍ വെച്ച് മൂന്ന് പേര് ബൈക്കില്‍ വരുന്നത് പോലീസ് തടഞ്ഞു. എന്നാല്‍ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നോക്കി.പിന്നാലെ പാഞ്ഞ പോലീസ് രണ്ട് പേരെ പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ പിടിയിലായവര്‍ മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിച്ചു. മോഷ്ടിച്ച ബൈക്കിലാണ് സംഘം വന്നത്.
മൂന്ന് പേരെ കൂടാതെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. രാത്രി വൈകിയും മൂന്ന് പേരെയും ചോദ്യംചെയ്ത് വരുകയാണ്. എന്നാല്‍ പേരുകള്‍ ഉള്‍പ്പെടെ പരസ്പരവിരുദ്ധമായി പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സംഘം തുടക്കം മുതല്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: