ലണ്ടന്‍: ബൗളര്‍മാരുടെ മികവില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍ പ്രവേശിച്ചു. ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പ് എ യില്‍ നാലു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി.
രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് 87 റണ്‍സിനാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത് 310 റണ്‍സ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ 44.3 ഓവറില്‍ 223 റണ്‍സിന് പുറത്താക്കി.ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ലൂക്ക് റോഞ്ചിയെ സംപൂജ്യനാക്കി മടക്കിയ ജാക്കി ബാളാണ് കളിയിലെ കേമന്‍.എട്ട് ഓവറില്‍ 31 റണ്‍സിന് ജാക്കി ബാള്‍ രണ്ടു വിക്കറ്റെടുത്തു.
പ്ലങ്കറ്റ് 9.3 ഓവറില്‍ 55 റണ്‍സിന് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി.റഷീദ് 47 റണ്‍സിന് രണ്ടു പേരെ പുറത്താക്കി.വുഡിനും സ്റ്റോക്കസിനും ഒരോ വിക്കറ്റ് ലഭിച്ചു.
ന്യൂസിലന്‍ഡിന്റെ നായകന് കെ.എസ്. വില്ല്യംസണ് മാത്രമെ ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനായൊളളു.98 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 87 റണ്‍സ് നേടി.വുഡിന് വിക്കറ്റ് സമ്മാനിച്ച് വില്ല്യംസണ് മടങ്ങിയതോടെ ന്യൂസിലന്‍ഡ് തകര്‍ന്നു.ഗുപ്റ്റില്‍ 27 റണ്‍സിനും ടെയ്ലര് 39 റണ്‍സിനും പുറത്തായി.
ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ തോല്‍വിയാണിത്.രണ്ടു മത്സരങ്ങളില്‍ ഒരുപോയിന്റുളള അവര്‍ നാലാം സ്ഥാനത്താണ്.രണ്ടു മത്സരങ്ങളില്‍ രണ്ടു പോയിന്റുളള ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശിന് രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: