കോഴിക്കോട്: ദല്‍ഹിയില്‍ സിപിഎം ഓഫീസില്‍ നടന്ന അതിക്രമത്തിന്റെ പേരില്‍ ജില്ലയില്‍ വ്യാപക അക്രമം. സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ അക്രമം അരങ്ങേറിയതും കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചതും. യച്ചൂരിയെ കയ്യേറ്റം ചെയ്തത് സംഘ പരിവാറാണെന്ന ഒരു വിഭാഗം ചാനലുകള്‍ വാര്‍ത്ത നല്കിയ ഉടനെയാണ് സിപിഎമ്മുകാര്‍ കൊലവിളി മുദ്രാവാക്യവുമായി അക്രമം അഴിച്ചുവിട്ടത്.
കോഴിക്കോട് നഗരത്തില്‍ സിപിഎമ്മുകാരും സിഐടിയുകാരും അഴിഞ്ഞാടി. ലിങ്ക് റോഡ്, പാളയം, അരയിടത്തുപാലം, ചിന്താവളപ്പ്, പുതിയബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെ ബിജെപി, ബിഎംഎസ് കൊടിമരങ്ങള്‍ തകര്‍ത്തു. അക്രമത്തില്‍ ബിഎംഎസ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. പ്രേമന്, ബിഎംഎസ് സിറ്റി മേഖലാ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിച്ചു. വടകരയിലും ബിഎംഎസ് ഓഫീസിന് നേരെ കല്ലേറുണ്ടായി.
ബിജെപി വടകര മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയും സിപിഎം ആക്രമണം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്നാണ് വടകര എടോടിയിലുള്ള ഓഫീസിനുനേരെ കല്ലേറുണ്ടായത്. വടകര പുതിയ ബസ്സ്സ്റ്റാന്റ് ഭാഗത്ത് നിന്നും വന്ന പ്രകടനത്തില്‍ നിന്നാണ് കല്ലേറ് വന്നത്.
നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ഓഫീസിനു ചുവടെ നിലയുറപ്പിച്ചിട്ടും, അവരെ നോക്കുകുത്തിയാക്കിയാണ് ഡി വൈഎഫ്ഐ, സിപിഎം അക്രമികള്‍ ഒഫീസിനുനേരെ കല്ലെറിഞ്ഞത്. മാത്രമല്ല സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് അക്രമം ഉണ്ടായത്.
ഓഫീസിന്റെ മേല്‍ക്കൂരയുടെ ഓടുകളും, ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.ഓഫീസിനു മുമ്പില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡും നശിപ്പിച്ചു.
ബിജെപി വടകര മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരം ഉപയോഗിച്ച് പ്രസിഡന്റ് അഡ്വ: എം. രാജേഷ് അധ്യക്ഷത വഹിച്ചു. കടത്തനാട് ബാലകൃഷ്ണന്, പി. എം. അശോകന്, അടിയേരി രവീന്ദ്രന്, സി. പി. ചന്ദ്രന്, ശ്രീധരന് മടപ്പള്ളി, രെഗിലേഷ് അഴിയൂര്‍, നിധില്‍ അറക്കിലാട് എന്നിവര്‍ സംസാരിച്ചു.
സിപിഎം പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ പന്തീരാങ്കാവില്‍ ബിജെപി കൊടി മരവും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: