പാരീസ്: നിലവിലുളള ചാമ്പ്യന്‍ നോവാക്ക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് ഡൊമിനിക്ക് തീം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒമ്പതു തവണ ഇവിടെ കിരീടം അണിഞ്ഞ റാഫേല്‍ നദാലാണ് സെമിയില്‍ ഡൊമിനിക്ക് തീമിന്റെ എതിരാളി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുളള സെറ്റുകള്‍ക്കാണ് തീം ദ്യോകോവിച്ചിനെ തോല്‍പ്പിച്ചത്. സ്കോര്‍ 7-6 (5), 6-3, 6-3. ലോക രണ്ടാം നമ്പറായ ദ്യോകോവിനെ ഇതാദ്യമാണ് തീം പരാജയപ്പെടുത്തുന്നത്.നേരത്തെ നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ദ്യോകോവിനൊപ്പം നിന്നു. കഴിഞ്ഞ തവണ ഇവിടെ സെമിയില്‍ തീം ദ്യോകോവിച്ചിനോട് തോറ്റിരുന്നു.
ആദ്യ സെറ്റില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറി.പക്ഷെ 73 മിനിറ്റ് നീണ്ട് പോരാട്ടത്തിനൊടുവില്‍ ടൈ ബ്രേക്കറില്‍ തീം സെറ്റ് സ്വന്തമാക്കി. അവസാന രണ്ടു സെറ്റുകളില്‍ ലോക ആറാം നമ്പറായ തീം അനായാസം ജയിച്ചുകയറി.
പരിക്കുമൂലം പാബ്ളോ കരേനോ ബുസ്റ്റ പിന്മാറിയതിനെ തുടര്‍ന്നാണ് സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നത്.ആദ്യ സെറ്റ് 6-2 ന് നേടിയ റാഫേല്‍ രണ്ടാം സെറ്റില്‍ 2-0ന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് പാബ്ളോ പരിക്കുമൂലം മത്സരത്തില്‍ നിന്ന് പിന്മാറിയത്.
വനിതകളുടെ സെമിഫൈനലില്‍ ഇന്ന് മുപ്പതാം സീഡായ ബാസിന്‍സ്കി ലാത്വയിന് താരമായ ഒസ്റ്റാപെങ്കോയെ നേരിടും. ഫ്രാന്‍സിന്റെ മ്ലാഡിനോവിക്കിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാസിന്‍സ്കി സെമിയില്‍ കടന്നത്.സ്കോര്‍ 6-4,6-4.
ഒസ്റ്റാപെങ്കോ ക്വാര്‍ട്ടറില്‍ പതിനൊന്നാം സീഡായ വോസ്നിയാക്കിയെ ഒന്നിനെതിരെ രണ്ടു സെ്റ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 4-6,6-2,6-2. അമേരിക്കയുടെ മാറ്റെക്ക് സാന്ഡ്സും ചെക്കിന്റെ സഫറോവ സഖ്യം വനിതകളുടെ ഡബിള്‍സില്‍ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ അവര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ബെല്‍ജിയത്തിന്റെ ഫ്ളിപ്പ്കെന്സും ഷിയാവോണം ഉള്‍പ്പെട്ട ടീമിനെ തോല്‍പ്പിച്ചു.സ്കോര്‍ 6-2,6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: